Thursday, November 26, 2009

വീണ്ടും ഫുട്ബോളിനെ കുറിച്ച് മലയാളത്തില്‍ ഉള്ള പുതിയ കുറിപ്പുകള്‍ കണ്ടു പിടിക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു. ചെന്നെത്തിയത് മെട്രോ വാര്‍ത്തയുടെ "കാതോര്‍ക്കുക, ഫുട്ബോള്‍ ആരവം" എന്ന പുതിയ കോളത്തിലാണ്. കുഴപ്പമില്ലാത്ത രീതിയില്‍ കോഴിക്കോടിന്റെ ഫുട്ബോള്‍ പെരുമയെ കുറിച്ച് ഈ കോളം എഴുതിയിരുക്കുന്നു.


പഴയ കളിക്കാരെയും, ടീമുകളെയും, നിറഞ്ഞ ഫുട്ബോള്‍ സദസ്സുകളെയും ഈ കുറിപ്പ് ഓര്‍മ്മിക്കുന്നു. മാനാഞ്ചിറ മൈതാനം മോഡി പിടിപ്പിച്ചതിനു ശേഷം, സ്റ്റേഡിയം പുതിക്കി പണിയാന്‍ വേണ്ടി 7 കൊല്ലത്തൊല്ലം അടച്ചിട്ടതും കോഴിക്കോടും ഫുട്ബോളും തമ്മില്‍ അകലാന്‍ കാരണമായി.

എന്നാലും ഫുട്ബോള്‍ ഭ്രാന്ത് ഇന്നും കൈവെടിഞ്ഞിട്ടില്ലെന്ന് വിവ കേരളയുടെ ഹോം മത്സരങ്ങളില്‍ കോഴിക്കോട്ടുകാര്‍ വീണ്ടും തെളിയിച്ചു. നടന്ന മൂന്ന് മത്സരങ്ങളിലും പതിനായിരത്തിനു മുകളില്‍ പ്രേക്ഷകരുണ്ടായിരുന്നു.

വിവയുടെ ഐ-ലീഗ് മത്സരങ്ങള്‍ കൂടാതെ, ഫെഡറേഷന്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ ഈ 27 ഇനു മുതല്‍ കോഴിക്കോട് അരങ്ങേറാന്‍ ഇരിക്കുകയാണ്.

കെഡിഎഫ്എ എക്സിക്യൂട്ടിവ് അംഗം - സി.ജെ. റോബിന്‍ എഴുതിയ മെട്രോ വാര്‍ത്തയിലെ കുറിപ്പ് എവിടെ വായിക്കുക.

ഇനി, ഈ കഴിഞ്ഞ തിങ്കളാഴ്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംപ്രേഷണം ചെയ്ത വെളിച്ചം എന്ന പരമ്പരയില്‍ പ്രതിപാദിച്ച ഒരു സിനിമയെ കുറിച്ച്. ലൂസേര്‍സ് ഫൈനല്‍ എന്ന സിനിമ ഉണ്ടാക്കിയത് സി.എം. ഹയര്‍ സെക്കന്ററി സ്കൂള്‍, തൃശൂര്‍. ഈ സിനിമ ഈ അടുത്ത് നടന്ന രണ്ടാമത് Kerala State Children's Educational Film Festivalil വെറും ആറു അവാര്‍ഡുകള്‍ മാത്രമാണ് അടിച്ചെടുത്തത്. ഫുട്ബോള്‍ ഭ്രാന്തു മൂത്ത ഒരു പയ്യന്റെ കഥ പറയുന്ന ഈ സിനിമ, സംവിധാനം, ചായാഗ്രഹണം, ചിത്ര സംയോജനം, പശ്ചാത്തല സംഗീതം എന്നീ മേഘലകളില്‍ മികവു പുലര്‍ത്തുന്നു. .

വെളിച്ചം എന്ന പരിപാടി അവതരിപ്പിക്കുന്ന, എന്റെ അച്ഛന്റെ സുഹൃത്തായ മാങ്ങാട് രത്നാകരന് ഒരായിരം നന്ദി. ഐ.എം. വിജയന്‍റെ നാട്ടില്‍ നിന്ന് ഒരു ഫുട്ബോള്‍ ചിത്രം, അതും ഒരു സ്കൂള്‍ നിര്‍മ്മിച്ചത്‌.

എവിടെ കിട്ടും ലൂസേര്‍സ് ഫൈനലിന്റെ ഒരു കോപ്പി?

No comments:

Post a Comment